വി. മാർഗരറ്റ്

ജനുവരി 18

ഹംഗറിയിലെ രാജാകുമാരിയായിരുന്നു വി. മാർഗരറ്റ്. മഹാനായ ബൈസെന്റൈന്‍ ചക്രവര്‍ത്തിയുടെ കൊച്ചുമകള്‍. ഹംഗറിക്കു നേരെ തുര്‍ക്കികളുടെ ആക്രമണമുണ്ടായപ്പോള്‍ മാര്‍ഗരറ്റിന്റെ പിതാവായ ബെലാ നാലാമന്‍ രാജാവ് തനിക്കുണ്ടാവുന്ന അടുത്ത കുഞ്ഞിനെ ദൈവത്തിനു സമര്‍പ്പിക്കുമെന്നു പ്രതിജ്ഞയെടുത്തു. യുദ്ധത്തില്‍ ഹംഗറി വിജയിച്ചതോടെ രാജാവ് പ്രതിജ്ഞ നിറവേറ്റാന്‍ തയാറായി. അങ്ങനെ മാര്‍ഗരറ്റ് മൂന്നാം വയസില്‍ ഡൊമിനികന്‍ സഭയില്‍ സമ ര്‍പ്പിക്കപ്പെട്ടു. പത്താം വയസില്‍ മാര്‍ഗരറ്റിനെ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള കോണ്‍വന്റിലേക്ക് മാറ്റി.തന്റെ ശിഷ്ടകാലം മാര്‍ഗരറ്റ് ഈ മഠത്തിലാണ് ചെലവഴിച്ചത്. വിവാഹപ്രായമെത്തിയപ്പോള്‍ ബെലാ രാജാവ് മകള്‍ക്കു വേണ്ടി ഒരു ആലോചന കൊണ്ടുവന്നു. ബൊഹീമിയയിലെ ഒട്ടോക്കര്‍ രണ്ടാമന്‍ രാജാവുമായുള്ള ബന്ധത്തിന് പക്ഷേ, മാര്‍ഗരറ്റ് സമ്മതം മൂളിയില്ല. താന്‍ യേശുവിനു വേണ്ടി ജീവിച്ചു മരിക്കുമെന്ന് അവള്‍ പ്രതിജ്ഞയെടുത്തു. പതിനെ ട്ടാം വയസില്‍ മാര്‍ഗരറ്റ് വ്രതവാഗ്ദാനം നടത്തി. രാജകുമാരിയായിരുന്നതിനാല്‍ മഠത്തിലുള്ള മറ്റു സന്യാസിനികള്‍ ചില പ്രത്യേക പരിഗണനകള്‍ മാര്‍ഗരറ്റിനു കൊടുത്തിരുന്നു. എന്നാല്‍, മറ്റുള്ള വരെക്കാള്‍ ഒരു പടി താഴെ നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നു പറഞ്ഞ് അവള്‍ എല്ലാം നിരസിച്ചു. മഠത്തിലെ അടുക്കളജോലികള്‍ മാര്‍ഗരറ്റ് ഏറ്റെടുത്തു ചെയ്തു. മറ്റെല്ലാവരും ചെയ്യാന്‍ മടിക്കുന്ന കഠിനമായ ജോലികള്‍ സന്തോഷത്തോടെ ചോദിച്ചു വാങ്ങി മാര്‍ഗരറ്റ് ചെയ്യുമായിരുന്നു. മറ്റു സന്യാസിനികള്‍ക്കും ആ പ്രദേശത്തെ ജനങ്ങള്‍ക്കും മാര്‍ഗരറ്റ് ഒരു അദ്ഭുതമായിരുന്നു. അവള്‍ കഠിനമായ വ്രതങ്ങളെടുത്തു. യേശുവിനു വേണ്ടി വേദന സഹിക്കുവാന്‍ മാര്‍ഗരറ്റ് സ്വയം പീഡിപ്പിക്കുമായിരുന്നു. അതേസമയം തന്നെ പാവപ്പെട്ടവരെ സഹായിക്കുവാനും അവരോടൊ ത്തു കഴിയുവാനും അവള്‍ ശ്രമിച്ചു. നിരവധി അദ്ഭുതങ്ങള്‍ യേശുവിന്റെ നാമത്തില്‍ മാര്‍ഗരറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരിക്കല്‍ മരിച്ചുപോയ ഒരാളെ ഉയിര്‍പ്പിച്ചെന്നും വിശ്വസിക്കപ്പെടുന്നു. വിശുദ്ധപദവി നല്‍കുന്ന സമയത്ത് 27 അദ്ഭുതപ്രവര്‍ത്തികള്‍ പരിഗണിക്കപ്പെട്ടു. 1271ലായിരുന്നു മാര്‍ഗരറ്റിന്റെ മരണം. 1943 ല്‍ പോപ് പയസ് പന്ത്രണ്ടാമന്‍ മാര്‍ഗരറ്റിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *